കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപ് നല്‍കിയതടക്കമുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 18ന് പരിഗണിക്കാന്‍ മാറ്റി.
മാധ്യമപ്രവര്‍ത്തകനായ എം.വി. നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, അഡ്വ. എ. ജയശങ്കര്‍ തുടങ്ങിയവര്‍ക്കെതിരേയാണു കോടതിയലക്ഷ്യഹര്‍ജി.
അടച്ചിട്ട കോടതിമുറിയില്‍ നടന്ന വിചാരണനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതും പറഞ്ഞതുമായി ബന്ധപ്പെട്ടാണു ദിലീപ് ഹര്‍ജി നല്‍കിയത്.
നേരത്തേ നല്കിയ ഹര്‍ജി വിധി പ്രസ്താവത്തിനിടെ കോടതി പരിഗണിക്കുകയായിരുന്നു. വിശദീകരണം ആവശ്യപ്പെട്ടാണ് ഹര്‍ജി 18ന് പരിഗണിക്കാനായി മാറ്റിയത്.